അഞ്ച് രൂപ ശമ്പളമുള്ള പോലീസുകാരൻ അയ്യൻ പിള്ളയോട് ഒരു ഹിന്ദി പുസ്തകം തരപ്പെടുത്താൻ പറഞ്ഞു. അയ്യൻപിള്ള അയൽവാസിയായ ഹിന്ദി വ്യദ്യാര്‍ഥിനി തങ്കമ്മയെ സമീപിച്ചു. അവൾ ‘ചന്ദ്രഗുപ്ത’ എന്ന പുസ്തകം കൊടുത്തു. യഥാർത്ഥത്തിൽ ചന്ദ്രഗുപ്ത എന്ന ആ ഹിന്ദി പുസ്തകമാണ് സഖാവും തങ്കമ്മയും തമ്മിലുള്ള പ്രണയത്തിന് നിമിത്തമായത്. തടവിൽ കഴിയുന്ന വിപ്ലവ രാഷ്ട്രീയക്കാരനാണ് ആ പുസ്തകം കൊടുത്തതെന്നറിഞ്ഞപ്പോൾ തങ്കമ്മ പേടിച്ചുവിറച്ചു.